Wednesday, August 8, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 20

സ്കൂള്‍ ,വേനലവധിക്ക് അടച്ചാല്‍ ഞാനും എന്റെ കൂട്ടുകാരായ ഇസ്മൈല്‍ ,ബാലകൃഷ്ണന്‍ ,മണികണ്ടന്‍, സുലൈമാന്‍, എല്ലാവരും കൂടി സുഹ്ര്‍ത്തുക്കളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുക പതിവുണ്ടായിരുന്നു .
ഒരു ദിവസം ഞങ്ങളുടെ വീടിന്റെ കുറച്ചു അകലെ ഉള്ള അബ്ദുറഹിമാന്റെ വീട്ടിലേക്ക് പോയി .ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവിടെ എന്തോ ഫങ്ങ്ഷന്‍ നടക്കുകയായിരുന്നു .നല്ല സമയം എന്ന് മനസ്സില്‍ ചിന്തിച്ചു കൊണ്ട് വീടിനു മുറ്റത്തേക്ക്‌ കയറിയപ്പോള്‍ വീടിനകത്ത് നിന്നും അബ്ദുറഹിമാന്‍ ചിരിച്ചു കൊണ്ട് ഓടി വന്നു .ഞങ്ങള്‍വീടിന്റെ കോലായില്‍ കയറി അവന്റെ ഉപ്പൂപ്പയുടെ അടുത്തായി ഇരുന്നു .നല്ല സ്നേഹമുള്ള അദ്ധെഹത്തിന്റെ കഥകള്‍ കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു .
ഞങ്ങള്‍ക്കും അവന്റെ ഉപ്പൂപ്പാക്കും അവിടെ തന്നെ ഭക്ഷണം കൊടുന്നു വെച്ച് .നല്ല പത്തിരിയും ബീഫ് കറിയും കോഴി പൊരിച്ചതും .ഞങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തീരുന്നതിനു അനുസരിച്ച് ഉപ്പൂപ്പ കോഴി കഷ്ണം എടുത്തു പ്ലൈറ്റില്‍ ഇട്ടു കൊണ്ടിരുന്നു .ബാലകൃഷ്ണന്‍പൊരിച്ച കോഴി കഴിക്കുന്നില്ല .അവന്റെ പ്ലൈറ്റില്‍ ഇടുന്നതെല്ലാം സുലൈമാന്‍ എടുത്തു തട്ടുന്നു .
ഞങ്ങള്‍ അവിടെന്നു തിരിച്ചു പോരുമ്പോള്‍ ഞാന്‍ ചോദിച്ചു ബാലാ നീ എന്താണ് ഉപ്പൂപ്പ എടുത്തു തന്ന കോഴിക്കഷ്ണം തിന്നാതിരുന്നത് ?
ബാലന്‍ :ഉപ്പൂപ്പ തിന്നുന്ന കൈ കൊണ്ട് തന്നെ വിളമ്പുന്നത് കണ്ടപ്പോള്‍ അറപ്പ് തോന്നി , സുലൈമാനെ ചൂണ്ടികാണിച്ചു കൊണ്ട് "ദേ ഇവന്‍ അതെല്ലാം തട്ടി "
അപ്പോള്‍ സുലൈമാന്‍ :ഉപ്പൂപ്പ വലത്തെ കൈകൊണ്ടാണ് എടുത്തു തന്നത് ,അത് അയാള്‍ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കഴുകുന്നതും കണ്ടിരുന്നു ,ഇടത്തേ കൈകൊണ്ടു എന്താ ചെയ്യുക എന്ന് നിങ്ങള്‍ക്കറിയാമല്ലോ ,അതിനു ശേഷം ശരിക്ക് കഴുകിയോ എന്ന് ആര്‍ക്കറിയാം !!!!

Friday, August 3, 2018

എന്‍റെ ഫൈസ് ബുക്ക് പോസ്റ്റുകള്‍ 19


ലിവയിൽ നിന്നും പുറപ്പെട്ടപോഴേ അറിയാമായിരുന്നു നോമ്പ് പിറക്കാൻ അബുധാബിയിൽ എത്തില്ല എന്ന് .
താരിഫ് പെട്രോൾ പമ്പിൽ എത്തിയപ്പോൾ ഒരു ബോട്ടിൽ വെള്ളവും ഒരു ചെറിയ ജ്യൂസും വാങ്ങി വണ്ടിയിൽ വെച്ചു.
മുസഫ്ഫയിൽ എത്തിയപ്പോൾ പഴയ കമ്പനിയിലെ സുഹ്ർത്തുക്കളുടെ കൂടെയാവട്ടെ ഇന്നത്തെ നോമ്പ് തുറ എന്ന് കരുതി വണ്ടി അങ്ങോട്ട്‌ തിരിച്ചു .
എല്ലാവർഷവും പോകാറു ള്ളതാണ് . 
എന്നെ കണ്ടപ്പോൾ നോമ്പ് തുറക്കാനിരിക്കുന്ന അവർക്ക് വളരെ സന്തോഷം .
ഞാൻ അവിടെയിരിക്കുംപോൾ എന്റെ മനസ്സ് ഭൂതകാലത്തിലേക്ക് ഒന്ന് സഞ്ചരിച്ചു പോയി .
പ്രവാസം മതിയാക്കി പോയവരും എന്നെ പോലെ മറ്റു ചില്ലകളിലേക്ക്‌ ചേക്കേറിയവരുമായ കുറെ മുഖങ്ങളുടെ അഭാവം എന്നിലെ സന്തോഷമെല്ലാം കെടുത്തിക്കളഞ്ഞു .
നോമ്പ് തുറക്കലും നമസ്ക്കാരവും എല്ലാം കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ അവിടുത്തെ മുതിർന്ന കാരണവരായ ഹാജിയാർ ഒരു വലിയ പൊതി പലഹാരം വണ്ടിയിൽ വെച്ചിട്ട് പറഞ്ഞു ''ഇന്നാടാ റൂമിൽ ഉള്ളവര്ക്കൊക്കെ കൊടുക്ക്‌ ''.
നാലുവർഷം ഹാജിയാരുടെ കുക്കിങ്ങിന്റെ രുചി അനുഭവിച്ചതാണ്‌ .
വണ്ടി സ്റ്റാർട്ട് ചെയിതു അവിടെന്നു നീങ്ങുമ്പോൾ മനസ്സിലുള്ളത് എന്തൊക്കെയോ അവിടെ വെച്ചെന്നൊരു തോന്നൽ.
പഴയ കമ്പനിയും സുഹ്ര്ത്തുക്കളെയും വിട്ടു പോന്നു പലതും നേടിയെങ്കിലും വിലപ്പെട്ടെത് എന്തോ അവിടെ നഷ്ട്ടപ്പെട്ടു പൊന്നെന്നു മനസ്സ് മന്ത്രിക്കുന്നു .
ഒന്നുമല്ല!! അവരുടെ നിഷ്കളങ്കമായ സ്നേഹം തന്നെ!!! .
അത് കൊടുത്താൽ ഇരട്ടി ലഭിക്കുന്ന വസ്തു ആണെന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു .